spot_imgspot_img

ഗുണ്ടാ ബന്ധവും സാമ്പത്തികത്തട്ടിപ്പും: സഹോദരികളായ വനിതാ സീനിയർ സിവിൽ പൊലീസുകരികൾക്കെതിരെ കേസ്: സംഭവം പോത്തൻകോട്

Date:

spot_img

പോത്തൻകോട് : സഹോദരികളായ വനിതാ സീനിയർ സിവിൽ പൊലീസുകരികൾക്കെതിരെ കേസ്. പോത്തൻകോടാണ് സംഭവം. റിയൽ എസ്റ്റേറ്റ് ബിസിനസും ഗുണ്ടാ മാഫിയ ബന്ധവും സാമ്പത്തിക തട്ടിപ്പും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പോത്തൻകാേട് പൊലിസാണ് കേസെടുത്തത്.

കാട്ടായിക്കോണം ജയ്നഗർ ഗാർഡൻവ്യൂ പി .ജെ ഗാർഡൻസിൽ ആതിരയെന്ന വീട്ടമ്മയാണ് ഇത് സംബന്ധിച്ച്പൊലിസിൽ പരാതി നൽകിയത്. സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട ഗുണ്ടുകാട് സാബുവാണ് ഒന്നാം പ്രതി. പേയാട് സ്വദേശിയും വിഴിഞ്ഞം കോസ്‌റ്റൽ സ്‌റ്റേഷനിലെ വനിത സീനിയർ സിവിൽ പൊലിസ് ഉദ്യോഗസ്ഥ സംഗീത, സഹോദരിയും തൃശൂർ വനിതാ സെല്ലിൽ ജോലി ചെയ്യുന്ന സുനിത, ഇവരുടെ ഭർത്താവ് ജിപ്സൺ രാജ്, ശ്രീകാര്യം സ്വദേശി ആദർശ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

യുവതിയുടെയും ഭർത്താവിൻ്റെയും കൈയ്യിൽ നിന്ന് പലപ്പോഴായി 19 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പരാതികാരിയുമായി സൗഹൃദം നടിച്ചാണ് പണം തട്ടിയത്. പണം വാങ്ങിയപ്പോൾ ഉറപ്പിനായി വീട്ടമ്മക്ക് രേഖകളും ചെക്കുകളും നൽകിയത് സംഗീതയും ജിപ്സൺരാജുമായിരുന്നു. വസ്തു വാങ്ങാനെന്ന് പറഞ്ഞാണ് ഇവരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തത്. പല തവണ ഇവരെ ബന്ധപ്പെട്ടിട്ടും പണം തിരികെ നൽകാൻ കൂട്ടാക്കാതെ ഭീഷണിപ്പെടുത്തി. പറഞ്ഞ തീയതിയിൽ ബാങ്കിൽ കൊടുത്ത ചെക്കുകൾ പണം ലഭിക്കാതെ മടങ്ങി.

തുടർന്നാണ് ആതിര പണം തിരികെ ആവശ്യപ്പെട്ടത്. ഇതോടെയാണ് കഴിഞ്ഞ മാർച്ച് 4ന് ഗുണ്ടുകാട് സാബു ഫോണിലൂടെ വീട്ടമ്മക്ക് നേരെ ഭീഷണി മുഴക്കിയത്. സംഗീതയ്ക്കു വേണ്ടിയാണ് വിളിക്കുന്നതെന്നും എഗ്രിമെന്റുകളടക്കം തിരികെ നൽകണമെന്നും അല്ലെങ്കിൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു ഭീഷണി.

പൊലിസിൻ പരാതി നൽകുമെന്നു പറഞ്ഞപ്പാേഴും ഗുണ്ടുകാട് സാബുവിൻ്റെ നിരന്തര ഭീഷണിയുണ്ടായി. ഗുണ്ടാ ആക്രമണ ഭീതിയിൽ പുറത്തിറങ്ങാൻ മടിച്ച് വീട്ടിൽ കഴിയുന്നതിനിടെ കുടുംബം പൊലീസിൽ പരാതി നൽകിയെങ്കിലും പൊലിസ് കേസെടുക്കാൻ കൂട്ടാക്കിയില്ലെന്നും ആരോപണമുണ്ട്. പ്രതികളുടെ പോലീസിലെ ഉന്നത സ്വാധീനത്താലായിരുന്നു ഇത്.

തുടർന്ന് പണം തട്ടിയെടുത്തത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും പൊലീസ് പരാതി പരിഹാരസെല്ലിലും എസ്‌.പി ക്കും പരാതികൾ നൽകിയതിനെ തുടർന്നാണ് പൊലിസ് കേസെടുക്കാൻ തയ്യാറായത്. ആദ്യം മലയിൻകീഴ് ‌സ്റ്റേഷനിലേക്ക് അയച്ച പരാതി കഴിഞ്ഞ ദിവസമാണ് പോത്തൻകോട് സ്‌റ്റേഷനിലേക്ക് കൈമാറിയത്.

തുടർന്ന് ഇന്നലെ പോത്തൻകോട് പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു.റിയൽ എസ്‌റ്റേറ്റ് ബിസിനസിന് വേണ്ടിയാണ് സംഗീതയും സഹോദരി സുനിതയും പണം വാങ്ങിയതെന്ന് പൊലീസ് പറയുന്നു.തട്ടിപ്പിന് പിന്നിൽ വൻ ഭൂമിക്കച്ചവട റാക്കറ്റ് ഉണ്ടെന്നാണ് പൊലീസിൻ്റെ സംശയിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ...

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...
Telegram
WhatsApp