
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിച്ചലിൽ ബൈക്കിൽ കറങ്ങി രാസലഹരി വിൽപ്പന നടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വട്ടപ്പാറ സ്വദേശി സന്ദീപ് ആണ് പിടിയിലായത്. ഇയാളിൽ നിന്നും 2.52 ഗ്രാം MDMAയും 22 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ആംബുലൻസ് ഡ്രൈവറായ പ്രതി ബാംഗ്ലൂരിൽ നിന്നും MDMAയും കഞ്ചാവും കടത്തിക്കൊണ്ട് വന്ന് വിൽപ്പന നടത്തിവരികയായിരുന്നു. ഇയാളുടെ പേരിൽ വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ കൊലക്കേസ് നിലവിലുണ്ട്.
നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്നൻ, ലാൽകൃഷ്ണ, വിനോദ് കുമാർ, അഖിൽ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുനിൽകുമാർ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.







