spot_imgspot_imgspot_img

അടൂർ വാഹനാപടകം; മകൻ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്

Date:

അടൂർ: അടൂർ വാഹനാപകടത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി മരിച്ച ഹാഷിമിന്റെ പിതാവ് ഹക്കിം. മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കി ഹക്കിം. വീട്ടിലുണ്ടായിരുന്ന ഹാഷിമിന് ഒരു ഫോൺ കാൾ വന്നുവെന്നും ഉടനെ വരാമെന്നും പറഞ്ഞു ഹാഷിം വീട്ടിൽ നിന്ന് പോകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതെ സമയം വണ്ടിയിലുണ്ടായിരുന്ന അനുജയെ തനിക്ക് പരിചയമില്ലെന്ന് ഹക്കിം പറഞ്ഞു.

നല്ല മനകരുത്തുള്ള വ്യക്തിയാണ് ഹാഷിമെന്നും ആത്മഹത്യ ചെയ്യില്ലെന്നും ഹക്കിം പറയുന്നു. മാത്രമല്ല ആര്‍ക്ക് എന്ത് ആപത്ത് വന്നാലും അവരെ സഹായിക്കാന്‍ മുന്‍പന്തിയില്‍ ചെന്ന് നില്‍ക്കുമെന്നും എല്ലാവർക്കും ഏറെ പ്രയങ്കരനാണെന്നും പിതാവ് പറയുന്നു.

നൂറനാട് സ്വദേശിനി അനുജ രവീന്ദ്രനും (37) ചാരുംമൂട് സ്വദേശി ഹാഷിമും (31) അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് വിവരം. അതെ സമയം ഹക്കിം വന്നു വിളിച്ചപ്പോൾ അനുജ ആദ്യം ഹാഷിമിനൊപ്പം പോകാന്‍ തയ്യാറായില്ലെന്നാണ് യുവതിയുടെ സഹപ്രവര്‍ത്തകരുടെ മൊഴി. പോകാൻ തയ്യാറാകാതെ ഇരിന്നതോടെ ഹാഷിം ആക്രോശിച്ചപ്പോൾ അനുജ വാഹനത്തിലേക്ക് കയറിയെന്നും അധ്യാപകർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

കൂടാതെ കാർ അമിത വേഗതയിലായിരുന്നുവെന്നും ഓടിക്കൊണ്ടിരിക്കെ അനുജ ഇരുന്ന വശത്തെ ഡോര്‍ മൂന്ന് തവണ തുറന്നെന്നുമാണ് അപകടം നടക്കുന്നത് കണ്ട ദൃക്‌സാക്ഷി വെളിപ്പെടുത്തിയിരുന്നു. എന്തായാലും ഇരുവരുടെയും മരണത്തിൽ ദുരൂഹത തുടരുകയാണ്. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...
Telegram
WhatsApp