spot_imgspot_imgspot_img

പോത്തൻകോട് വളർത്തു നായയെ കുത്തി പരിക്കേൽപ്പിച്ചു

Date:

തിരുവനന്തപുരം: കാട്ടായിക്കോണത്ത് വളർത്തു നായയെ കുത്തി പരിക്കേൽപ്പിച്ചതായി പരാതി. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. അക്രമി കൈയിലുണ്ടായിരുന്ന കത്തികൊണ്ട് നായയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. നരിക്കൽ സ്വദേശിനി മിനി സുരേഷിൻ്റെ പഗ്ഗ് ഇനത്തിലെ വളർത്തു നായയെയാണ് ആക്രമിച്ചത്. ഇതു തടയാൻ ശ്രമിച്ച വീട്ടമ്മയെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

നിരവധി കേസുകളിൽ പ്രതിയായ ശ്രീകാന്ത് ആണ് വീട്ടുമുറ്റത്ത് നിന്ന വളർത്തു നായയെ ആക്രമിച്ചതെന്നാണ് മിനി പറയുന്നു. നായയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മിനിയെ ശ്രീകാന്ത് കത്തി കാട്ടി ഭീഷണിപ്പെടുത്തി.

തുടർന്ന് മിനി പോലീസിൽ പരാതി കൊടുത്തു. എന്നാൽ പോലീസിൽ പരാതി നൽകിയതിന് കൂട്ടാളികളായ ക്രിമിനലുകൾ വീട്ടിലെത്തി ഭീഷണിയും തെറിവിളിയും നടത്തി. ഇന്നലെ രാത്രി ശ്രീകാന്തിൻ്റെ കൂട്ടാളികൾ ഇവരുടെ വീട്ടിനു മുന്നിലെത്തി ബോംബെറിയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേതുടർന്ന് മിനി പോലീസിനെ വിളിച്ചു വരുത്തി. പക്ഷെ പോലീസ് എത്തിയപ്പോഴേക്കും ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചുവെന്നും പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടും എന്നും പോലീസ് അറിയിച്ചു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കൊച്ചിയിലെ ആദ്യ മാതൃ-നവജാതശിശു പരിചരണ വിഭാഗം ബർത്ത്‌വില്ലേജിൽ ആരംഭിച്ചു

കൊച്ചി: ചികിത്സാ വേളയിൽ അമ്മയെയും നവജാതശിശുവിനെയും വേർപെടുത്തുന്ന രീതിക്ക് വിരാമമിട്ടുകൊണ്ട് കാക്കനാട്...

കുളവാഴയില്‍ നിന്നും വ്യാവസായിക ഇന്ധന ബ്രിക്കറ്റുകൾ; ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ഫ്യൂച്ചര്‍ കേരള മിഷന്‍ കളക്ടര്‍ക്ക് പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: ജലാശയങ്ങള്‍ക്ക് ഭീഷണിയായ കുളവാഴയില്‍ നിന്നും വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഇന്ധനമായി ബയോമാസ്...

വി ഡി സതീശന് അഭിവാദ്യങ്ങൾ; ജനാഭിലാഷം ഉയർത്തിപ്പിടിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു: റസാഖ് പാലേരി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 102 സീറ്റിൻ്റെ വ്യക്തമായ ഭൂരിപക്ഷത്തോടെ ഉജ്വല വിജയം...

ഹൈക്കമാന്‍ഡ് തീരുമാനം സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു; കെ സി വേണുഗോപാൽ

ഡൽഹി: വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന്...
Telegram
WhatsApp