
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിമുക്തഭടന് നേരെ ആക്രമണം. മൂന്നംഗ സംഘമാണ് വിമുക്തഭടനെ അതിക്രൂരമായി മർദിച്ചത്. കാട്ടാക്കട ആര്യങ്കോടുള്ള വസ്ത്ര വ്യാപാര സ്ഥാപനതത്തിൽ വച്ചാണ് സംഭവം നടന്നത്. കടയുടമയായ കുറ്റിയാണിക്കാട് സ്വദേശി സജിയ്ക്കും വിമുക്ത ജവാന്‍ സജികുമാറിനുമാണ് മർദനമേറ്റത്.
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. കടയില്‍ എത്തിയ മൂന്നംഗ സംഘം സാധനം വാങ്ങിയതിനു ശേഷം പൈസ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കവുമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ആക്രമണത്തില്‍ തലയ്ക്കും കൈക്കും ഗുരുതരമായി പരുക്കേറ്റ സജി കുമാറിനെയും ബന്ധുവിനെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയിലാണ്. മറ്റ് രണ്ട് പേര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. പ്രതികള്‍ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.


