spot_imgspot_img

വഴയില-പഴകുറ്റി നാലുവരിപ്പാത : ആദ്യ റീച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Date:

spot_img

തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ ശ്രദ്ധ ആകർഷിക്കുന്ന പദ്ധതിയായിരിക്കും വഴയില -പഴകുറ്റി നാലുവരി പാത വികസനമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വഴയില -പഴകുറ്റി നാലുവരി പാത വികസനത്തിന്റെ ആദ്യ റീച്ചിലുൾപ്പെടുന്ന കരകുളം മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ടൂറിസം വികസനത്തിൽ രാജ്യത്തിനാകെ അഭിമാനമായി മാറിയ തിരുവനന്തപുരം ജില്ലയിൽ മികച്ച റോഡുകൾ സാധ്യമാക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. വഴയില – നെടുമങ്ങാട് റോഡിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ഈ പദ്ധതി സഹായകരമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

നാടിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണിതെന്നും സാമ്പത്തികമായും സാമൂഹികമായും നാടിന്റെ പുരോഗതിക്ക് പദ്ധതി ഏറെ സഹായകരമാകും. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ മേൽനോട്ടത്തിൽ സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.

നാടിന്റെ വികസന വഴിയിൽ തെറ്റായ പ്രവണതകൾക്കെതിരെ മുഖം നോക്കാതെ സർക്കാർ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്ന പദ്ധതികളാണ് ജനങ്ങൾക്കായി സർക്കാർ നടപ്പാക്കുന്നതെന്നും വികസനത്തിന്‌ എതിരായ തെറ്റായ പ്രചാരണങ്ങൾ മറികടന്ന് സർക്കാരിന് മുന്നോട്ട് പോകാൻ കരുത്ത് നൽകുന്നത് ജനങ്ങളുടെ പിന്തുണയാണെന്നും മന്ത്രി വ്യക്തമാക്കി.

വഴയില- പഴകുറ്റി നാലുവരി പാത യാഥാർത്ഥ്യം ആകുന്നതിന് മന്ത്രി ജി ആർ അനിൽ നടത്തിയ നിരന്തര ഇടപെടലുകൾ ഏറെ അഭിനന്ദനം അർഹിക്കുന്നുവെന്നും അരുവിക്കര,വട്ടിയൂർക്കാവ് മണ്ഡലങ്ങൾ കൂടി ഉൾപ്പെടുന്ന ഈ വികസന പദ്ധതിയുടെ വിജയത്തിന് പിന്നിൽ ജനപ്രതിനിധികളുടെ ഒറ്റക്കെട്ടായ പ്രവർത്തനമാണെന്നും മന്ത്രി മുഹമ്മദ്‌ റിയാസ് കൂട്ടിച്ചേർത്തു.

നെടുമങ്ങാട് മണ്ഡലത്തിന്റെ സ്വപ്ന പദ്ധതിയാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നതെന്നു ചടങ്ങിൽ അധ്യക്ഷനായിരുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. നിരവധി തടസ്സങ്ങൾ നേരിട്ടുവെങ്കിലും സർക്കാരിന്റെയും ജനപ്രതിനിധികളുടെയും നിശ്ചയദാർഢ്യമാണ് പദ്ധതിയുടെ സാക്ഷാത്കാരത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

നാലുവരി പാതാ വികസനത്തിനായി സ്ഥലം വിട്ടുനൽകിയ എല്ലാ ജനവിഭാഗങ്ങളെയും പൂർണ്ണമായി സംരക്ഷിച്ചും വിശ്വാസത്തിൽ എടുത്തുമാണ് സർക്കാർ മുന്നോട്ടു പോകുന്നത്. 18 മാസകാലത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുന്നതിന് കഠിനമായി പരിശ്രമിക്കുമെന്നും മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.

നെടുമങ്ങാട് നിവാസികളുടെ ചിരകാല സ്വപ്‌നമായിരുന്ന നാലുവരിപ്പാതയുടെ ഒന്നാം റീച്ചിലെ വഴയില മുതൽ കെൽട്രോൺ ജംങ്ഷൻ വരെയുള്ള ഭാഗത്തുൾപ്പെടുന്ന കരകുളം മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്.

വഴയില മുതൽ കെൽട്രോൺ ജംഗ്ഷൻ വരെയുള്ള 3.9 കിലോ മീറ്റർ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾക്കായി 93.64 കോടി രൂപയാണ് കിഫ്ബി വകയിരുത്തിയിരിക്കുന്നത്. 58.7 കോടി രൂപയാണ് മേൽപ്പാലത്തിന്റെ നിർമാണ ചെലവ്.

ഏണിക്കര ജംങ്ഷനിൽ നടന്ന പൊതുപരിപാടിയിൽ എം.എൽ.എ മാരായ ജി. സ്റ്റീഫൻ, വി.കെ.പ്രശാന്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, മുൻ എം. എൽ. എ മാങ്കോട് രാധാകൃഷ്ണൻ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു ലേഖാറാണി, ബ്ലോക്ക്-ഗ്രാമപഞ്ചായത്തംഗങ്ങൾ, കെ.ആർ.എഫ്.ബി പ്രോജക്ട് ഡയറക്ടർ എം.അശോക് കുമാർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ രാജമോഹൻ തമ്പി പി.എസ് എന്നിവരും പങ്കെടുത്തു.

വഴയില – പഴകുറ്റി നാലുവരി പാത പദ്ധതി

വഴയില മുതൽ കെൽട്രോൺ വരെ 9.5 കിലോ മീറ്ററും നെടുമങ്ങാട് ഠൗണിൽ പഴകുറ്റി പെട്രോൾ പമ്പ് ജംഗ്ഷനിൽ നിന്നാരംഭിച്ച് കച്ചേരി നട വഴി 11-ാം കല്ലു വരെയുള്ള 1.240 കിലോ മീറ്റർ ഉൾപ്പെടെ 11.240 കി.മീ. റോഡാണ് നാലുവരി പാതയിൽ ഉൾപ്പെടുന്നത്. 15 മീറ്റർ ടാറിംഗും സെന്ററിൽ 2 മീറ്റർ മീഡിയനും ഇരുവശങ്ങളിലുമായി 2 മീറ്റർ വീതിയിൽ യൂട്ടിലിറ്റി സ്‌പേസും ഉൾപ്പെടെയാണ് 21 മീറ്റർ വീതിയിൽ റോഡ് നിർമിക്കുന്നത്. വഴയില മുതൽ കെൽട്രോൺ ജംഗ്ഷൻ വരെ , കെൽട്രോൺ ജംഗ്ഷൻ മുതൽ വാളിക്കോട് ജംഗ്ഷൻ വരെ , വാളിക്കോട് പഴകുറ്റി പമ്പ് ജംഗ്ഷൻ മുതൽ കച്ചേരി നട പതിനൊന്നാം കല്ല് വരെ എന്നിങ്ങനെ മൂന്ന് റീച്ചുകളിലായാണ് നിർമാണ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നത്.

375 മീറ്റർ നീളമുള്ള കരകുളം മേൽപാലത്തിന് 25 മീറ്ററിന്റെ 15 സ്പാനുകളാണ് ഉളളത്. 15 മീറ്റർ ക്യാരേജ് വേ, 0.75 മീറ്റർ സെന്റർ മീഡിയൻ, ഇരുവശത്തും 0.5 മീറ്റർ ക്രാഷ് ബാരിയർ ഉൾപ്പെടെ 16.75 മീറ്റർ വീതിയിലാണ് മേൽപ്പാലം നിർമിക്കുന്നത്. ഇരുവശങ്ങളിലുമായി 300 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും 3.5 മീറ്റർ വീതിയിൽ സർവീസ് റോഡും ഉൾപ്പെടുത്തിയിട്ടുണ്ട്.

25 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള രണ്ട് പാലമായിട്ടാണ് കരകുളം പാലം വിഭാവനം ചെയ്തിട്ടുള്ളത്. പാലത്തിന് 7.5 മീറ്റർ ക്യാരേജ് വേയും 0.05 മീറ്ററിന്റെ ക്രാഷ് ബാരിയറും 1.5 മീറ്റർ വീതം ഇരുവശങ്ങളിലും ഫൂട്പാത്തും ഉള്‍പ്പെടുത്തി 21 മീറ്റർ വീതിയിലാണ് നിർമ്മിക്കുന്നത്.

ആദ്യ റീച്ചിൽ പേരൂർക്കട, കരകുളം വില്ലേജുകളിൽ നിന്നായി 7 ഏക്കർ 81 സെന്റ് സ്ഥലവും , രണ്ടാമത്തെ റീച്ചിൽ അരുവിക്കര, കരകുളം, നെടുമങ്ങാട് വില്ലേജുകളിൽ നിന്നായി 11 ഏക്കർ 34 സെൻറ് സ്ഥലവും മൂന്നാം റിച്ചിൽ ആറ് ഏക്കർ 80 സെൻറ് സ്ഥലവുമാണ് ഏറ്റെടുക്കുന്നത്. 322.58 കോടി രൂപയാണ് നഷ്ടപരിഹാര തുകയായി കിഫ്ബി വകയിരുത്തിയിരിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദേശ തൊഴിൽ തട്ടിപ്പ് തടയാൻ ശക്തമായ നടപടി; ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു

തിരുവനന്തപുരം: വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്മെന്റും വീസ തട്ടിപ്പുകളും തടയുന്നതിന് ശക്തമായ നടപടിയുമായി...

റെക്കോർഡുകൾ തിരുത്തിക്കുറിച്ച് സ്വര്‍ണവില

തിരുവനന്തപുരം: കുതിപ്പ് തുടർന്ന് സ്വർണ്ണ വില. ഇന്ന് പവന് 640 രൂപയാണ്...

ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച നിലയിൽ; പ്രതി പിടിയിൽ

ആലുവ: ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച നിലയിൽ. ആലുവയിലാണ് സംഭവം. കണ്ണുര്‍...

അസിസ്റ്റീവ് ടെക്നോളജി കൂടുതൽ പ്രാപ്യമാക്കണം: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: അസിസ്റ്റീവ് ടെക്നോളജിയുടെ പ്രാപ്യത അനിവാര്യമാണെന്ന് മന്ത്രി ആർ ബിന്ദു. ഭിന്നശേഷിക്കാർക്ക്...
Telegram
WhatsApp