
തിരുവനന്തപുരം: ഇന്ന് കർക്കിടക വാവുബലി. ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികൾ ഇന്ന് പിതൃസ്മരണയിൽ ബലിയർപ്പിക്കുന്നു. കര്‍ക്കിടകമാസത്തിലെ ഏറ്റവും സവിശേഷമായ ദിനമായിട്ടാണ് ഇന്നത്തെ ദിവസത്തെ കണക്കാക്കുന്നത്. പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്ന വിശ്വാസത്തിൽ നിരവധി ആൾക്കാരാണ് വിവിധ ബലിമണ്ഡപങ്ങളിൽ ബലിയിടാനായി എത്തുന്നത്.
ദക്ഷിണായനവും ഉത്തരായനവും ഒത്തുചേര്‍ന്നു വരുന്ന ദിനമാണ് കര്‍ക്കിടകവാവ്. സൂര്യന്‍റെ ഗമനം അനുസരിച്ച് ഉത്തരായനത്തില്‍ സൂര്യന്‍ ദേവലോകത്തും ദക്ഷിണായനത്തില്‍ പിതൃലോകത്തുമാണ്. ഇതില്‍ ദക്ഷിണായത്തിന്‍റെ തുടക്കമാണ് കര്‍ക്കിടകവാവ് എന്നാണു വിശ്വാസം.
അമാവാസി ദിനത്തിൽ , ആളുകൾ പുലർച്ചെ നദീതീരങ്ങളിലോ, കടൽത്തീരങ്ങളിലോ, ക്ഷേത്ര ഘട്ടുകളിലോ ഒത്തുകൂടുന്നു, ലളിതമായി വസ്ത്രം ധരിച്ച്, വേവിച്ച അരിയുണ്ടകൾ, എള്ള്, തുളസിയില, തേങ്ങ തുടങ്ങിയ പ്രകൃതിദത്ത വഴിപാടുകൾ വഹിക്കുന്നു. ബലി തർപ്പണം എന്നറിയപ്പെടുന്ന ഈ ആചാരം, മരിച്ചുപോയ ആത്മാക്കൾക്ക് മോക്ഷം ( മോചനം ) നേടാൻ സഹായിക്കുമെന്നും, ജീവിച്ചിരിക്കുന്നവർക്ക് ആത്മീയ ശക്തിയും അനുഗ്രഹങ്ങളും നൽകുമെന്നും വിശ്വസിക്കപ്പെടുന്നു .
“ബലി” എന്ന വാക്ക് ഇവിടെ ബലി എന്നല്ല, വഴിപാടിനെയാണ് സൂചിപ്പിക്കുന്നത്. പുരോഹിതരുടെ നേതൃത്വത്തിൽ പിണ്ഡം (അരി ഉരുളകൾ), എള്ള്, പുണ്യജലം എന്നിവ ഉപയോഗിച്ച് പ്രതീകാത്മക ആംഗ്യങ്ങൾ ചെയ്യുന്നതിനെ ചുറ്റിപ്പറ്റിയാണ് ആചാരം കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ വസ്തുക്കൾ പ്രാർത്ഥനയോടെ അർപ്പിക്കുകയും ഒഴുകുന്ന വെള്ളത്തിൽ മുക്കുകയും ചെയ്യുന്നു.
പ്രധാന സ്നാന ഘട്ടങ്ങളിലുള്‍പ്പടെ ബലിതര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുക്കുകയാണ്. തിരുവനന്തപുരം തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ പുലർച്ചെ 2ന് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. 3500 പേർക്ക് ഒരേസമയം ഇവിടെ ബലിയിടാനുള്ള സൗകര്യങ്ങൾ ഉണ്ട്. 9 ബലി മണ്ഡപങ്ങളാണ് ഇവിടെ ഒരുക്കിയത്.
വർക്കല ജനാർദന സ്വാമി ക്ഷേത്രത്തോടനുബന്ധിച്ചുള്ള ദേവസ്വം ബലി മണ്ഡപത്തിൽ പുലർച്ചെ മൂന്നോടെ ബലിതർപ ചടങ്ങുകൾ ആരംഭിച്ചു. മണ്ഡപത്തിൽ ഒരു സമയം 250 പേർക്കും തീരത്ത് ആയിരത്തിലധികം പേർക്കും ബലിതർപ്പണം നടത്താൻ സൗകര്യമുണ്ട്. പാപനാശം തീരത്തും ബലിതർപ്പണത്തിനു നിരവധി പേരാണ് എത്തിയിരിക്കുന്നത്.







