
തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് പൊലീസ് ഉദ്യോഗസ്ഥയുടെ തെരുവുനായ വളർത്തലിൽ കോർപ്പറേഷൻ ഇടപെടൽ. നഗരസഭാ ജീവനക്കാർ നായ്ക്കളെ പൂങ്കുളത്തെ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി. കഴിഞ്ഞ കുറെ നാളായി വഴി നടക്കാനാകാതെ നാട്ടുകാർ ബുദ്ധിമുട്ട് അനുഭവിയ്ക്കുകയായിരുന്നു.
ഭൂരിപക്ഷം നായകളേയും സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റിയപ്പോൾ പൊലീസുകാരി മെറ്റിൽഡയും ആശ്വാസത്തിലാണ്. ഇവരുടെ പൂർണ സഹകരത്തോടെയാണ് നായ്ക്കളെ പിടികൂടിയത്. രണ്ടോ മൂന്നോ നായ്ക്കളെ വളർത്തി തുടങ്ങിയത് പിന്നീട് പെറ്റുപെരുകയായിരുന്നു. ഇവിടെ ഭക്ഷണം കഴിക്കാൻ വന്നു പോകുന്ന നായ്ക്കളെയും ഘട്ടം ഘട്ടമായി മാറ്റുമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകി ആണ് മേയർ വി വി രാജേഷും നഗരസഭ ഉദ്യോഗസ്ഥരും മടങ്ങിയത്.







