തൃശൂർ : നഗ്നതാ പ്രദർശനം നടത്തിയതിന് പിടിയിലായ നടൻ ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. മാനസികരോഗം കാരണമാണ് കുട്ടികൾക്ക് മുന്നിൽ പ്രതി ശ്രീജിത്ത് രവി നഗ്നതാ പ്രദർശനം നടത്തിയതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തളളി. പതിനാല് ദിവസത്തേക്ക് ശ്രീജിത്ത് രവിയെ റിമാൻഡിൽ അയച്ചിരിക്കുകയാണിപ്പോൾ.
മാനസികരോഗമാണെന്നു കാണിക്കുന്ന രേഖകൾ പ്രതിഭാഗം സമർപ്പിച്ചെങ്കിലും രേഖകളിൽ ഉള്ള തിയതി ഇന്നത്തേതാണെന്നും പ്രതിഭാഗത്തിന്റെ വാദം അംഗീകരിക്കരുതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇന്ന് രാവിലെയാണ് ശ്രീജിത്ത് രവി അഞ്ചും പതിനൊന്നും വയസുള്ള കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയത്.