News Week
Magazine PRO

Company

Share This Post
spot_imgspot_img

പനിക്ക് ചികിത്സയിലിരുന്ന എട്ടു മാസം പ്രായമുളള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ചു

Date:

കോട്ടയം :പനിക്ക് ചികിത്സയിലിരുന്ന എട്ടു മാസം പ്രായമുളള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ചു. സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തി. എബി എന്ന കുഞ്ഞിന്‍റെ മരണത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിന്‍റെ ഭാഗമായ കുട്ടികളുടെ ആശുപത്രിക്കെതിരെയാണ് കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയത്. കുഞ്ഞിന് ഡോസ് കൂടിയ മരുന്നാണ് നൽകിയതെന്നും അതിനു ശേഷം കുഞ്ഞിന്‍റെ ആരോഗ്യം കൃത്യമായി നിരീക്ഷിക്കാതിരുന്നതാണ് ഹൃദയാഘാതത്തിന് കാരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

മെയ് 11 നാണ് മണര്‍കാട് പത്താഴക്കുഴി സ്വദേശിയായ പ്രവാസി എബിയുടെയും ജോന്‍സിയുടെയും മകന്‍ എട്ടു മാസം പ്രായമുളള ജോഷിനെ പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കുഞ്ഞിന് പോസ്റ്റ് കോവിഡ് മിസ്കോ കാവസാക്കി രോഗമാകാമെന്ന നിഗമനത്തിലായിരുന്നു ചികിത്സ. കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നിട്ടും പൂര്‍ണമായി രോഗം ശമിക്കാഞ്ഞതിനെ തുടര്‍ന്ന് മെയ് മാസം 29 ന് രാത്രി 9 മണിയോടെ കുഞ്ഞിന് ഇന്‍ഫ്ളിക്സിമാബ് എന്ന തീവ്രത കൂടിയ ഇന്‍ജക്ഷന്‍ കുത്തിവയ്ക്കുകയായിരുന്നു. ഈ മരുന്ന് കുത്തിവച്ചാല്‍ ഹൃദയാഘാത സാധ്യത ഉണ്ടെന്ന് അറിയമായിരുന്നിട്ടും നിരീക്ഷണത്തിനുളള സംവിധാനങ്ങളൊന്നും കുട്ടിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നില്ലെന്ന് കുടുംബം പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആശമാരുടെ രാപകൽ സമരയാത്രയ്ക്ക് കഴക്കൂട്ടത്ത് സ്വീകരണം നൽകി

തിരുവനന്തപുരം: ആശമാരുടെ രാപകൽ സമരയാത്രയ്ക്ക് കഴക്കൂട്ടത്ത് സ്വീകരണം നൽകി. ആശമാരുടെ രാപകൽ...

ആശമാരെക്കാൾ പിണറായിക്ക് കരുതൽ പലസ്തീനോട്: വി.മുരളീധരൻ

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ എത്ര അവഗണിച്ചാലും ആശ പ്രവർത്തകരുടെ വേദന കേരളം...

2025-26 വർഷത്തിൽ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 40,906 വിദ്യാർത്ഥികൾ കൂടി

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ തലയെണ്ണൽ പ്രകാരം സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ...

തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇന്ന് രാവിലെയോടെയാണ് ഇമെയിൽ വഴി...
Telegram
WhatsApp