spot_imgspot_img

കരിച്ചാറയിൽ യുവതിയുടെ മരണം കൊലപാതകം,​ പ്രതി തമിഴുനാട്ടിൽ പിടിയിൽ

Date:

കഴക്കൂട്ടം: കണിയാപുരം കരിച്ചാറയിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഒളിവിൽ പോയ പ്രതി തമിഴ്നാട് തിരുനെൽവേലി അംബാസമുദ്രം സ്വദേശി രങ്ക ദുരെെയെ മംഗലപുരം പൊലീസും ഷാഡോ ടീമും ചേർന്ന് തമിഴുനാട്ടിൽ നിന്ന് പിടികൂടി കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. കണിയാപുരം കണ്ടൽ നിയാസ് മൻസിലിൽ വിജി എന്നു വിളിക്കുന്ന ഷാനുവിനെ (33) തിങ്കളാഴ്ച വൈകുന്നേരമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഷാനുവിന് ഒപ്പം താമസിച്ചിരുന്ന രങ്ക ദുരൈ അന്നുതന്നെ ഒളിവിൽ പോയിരുന്നു.

രങ്കനായി പൊലീസ് തമിഴ്നാട്ടിലും കേരളത്തിലും തെരച്ചിൽ നടത്തി വരികയായിരുന്നു. സംഭവ ശേഷം രക്ഷപ്പെട്ട് നാട്ടിലെത്തിയ രങ്ക ദുരെെ പൊലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയതോടെ അവിടെ നിന്നും രക്ഷപ്പെട്ടു തെങ്കാശിയിൽ നിന്ന് കേരളത്തിലേയ്ക്ക് വരവേയാണ് ഇയാൾ പിടിയിലായത്. പ്രതിയെയും കൊണ്ട് പൊലീസ് കേരളത്തിലേയ്ക്ക് പുറപ്പെട്ടു. സംഭവദിവസം രാവിലെ കിടപ്പുമുറിയിൽ വച്ച് ഷാനുവിന്റെ കഴുത്തിൽ ഷാൾകൊണ്ട് മുറുക്കി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കയറിൽ കെട്ടി വലിച്ചെഴിച്ച് വീടിന്റെ ഹാളിൽ കൊണ്ട് ഇട്ടശേഷം രക്ഷപ്പെടുകയായിരുന്നു. ഷാനുവിന്റെ ദേഹത്തുണ്ടായിരുന്ന സ്വർണ്ണത്തിന്റെ കുറച്ച് ഭാഗം പ്രതിയുടെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഷാനുവിനെ ഒഴുവാക്കാനായി പല തവണ ശ്രമിച്ചുവെങ്കിലും നടക്കാതെ വന്നതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രാഥമിക വിവരം. ഷാനുവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അടുത്തിടെ അടുത്തുള്ള ക്ഷേത്രത്തിൽ കൊണ്ട് പരസ്പരം പൂമാല ചാർത്തി വിവാഹിതരായത്.

ഇവരുടെ ആദ്യ ഭർത്താവ് മരിച്ച ശേഷം ഹോട്ടൽ ജീവനക്കാരനുമായ രങ്കനോടൊപ്പമാണ് ഷാനുവും രണ്ടു പെൺമക്കളും താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകിട്ടോടെ ആറിലും പ്ളസ് വണ്ണിലും പഠിക്കുന്ന പെൺ മക്കൾ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് കിടപ്പ് മുറിക്കടുത്തെ തറയിൽ ഷാനു മരിച്ച് കിടക്കുന്നത് കണ്ടത്.

ഏറെനാൾ മുമ്പ് കണിയാപുരത്തെ ഒരുഹോട്ടലിലെ ജീവനക്കാരിയായിരുന്നു ഷാനു, അവിടെ വച്ചാണ് രങ്കനുമായി അടുപ്പത്തിലായത്. ഇതിനിടയിൽ ഷാനും ദുബൈയിലും കുവൈറ്രിലും ബാംഗ്ളൂരിലും ജോലിക്ക് പോയിരുന്നതായി ബന്ധുക്കൾ പറയുന്നുണ്ട്. ആറുമാസം മുമ്പ് തിരിച്ചെത്തി കഴിഞ്ഞ 19ന് രങ്കനെയും കൂട്ടി കഠിനംകുളത്തുള്ള ഒരു ക്ഷേത്രം പോയി പരസ്പരം പൂമാല ചാർത്തുകയും പിന്നീട് വാടക വീട്ടിൽ താമസമാക്കിയത്. സംഭവത്തിൽ ശേഷം ഷാനു അണി‌ഞ്ഞിരുന്ന സ്വർണമാലയും ഷാനുവിന്റെയും മകളുടെ ഫോണുകളും കാണാതായി.

കൂടാതെ രങ്കന്റെ തിരുന്നൽ വേലിയുള്ള മേൽവിലാസം രേഖപ്പെടുത്തിയിരുന്ന ബുക്കിലെ പേപ്പറും കീറിയെടുത്തിരുന്നു. വിവാഹം രജിസ്ട്രേഷന് വേണ്ടി കഴക്കൂട്ടത്തെ ഒരു അക്ഷയകേന്ദ്രത്തിലും രേഖകൾ സമർപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. അവിടെ നിന്നാണ് പൊലീസ് രങ്കന്റെ മേൽവിലാസം തപ്പിയെടുത്തത്. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ മംഗലപുരം സി.ഐ ഹേമന്ത് കുമാർ, എസ്.ഐ രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. എം.ഐ സഹദുള്ളയ്ക്ക് എഎന്‍ഇഐയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്

തിരുവനന്തപുരം: അസോസിയേഷന്‍ ഓഫ് നഴ്സ് എക്സിക്യൂട്ടീവ്സ് ഇന്ത്യയുടെ (എഎന്‍ഇഐ) അഞ്ചാമത് വാര്‍ഷിക...

മുതുകാടിന്റെ ഭാരതയാത്ര – ഡോക്യു സിനിമ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഭിന്നശേഷി മേഖലയുടെ സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുന്നതിനായി മജീഷ്യന്‍ ഗോപിനാഥ്...

വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളിൽ 4 പേർ സുരക്ഷിതർ

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളിൽ 4 പേർ...

കഠിനംകുളത്തെ പ്രധാന പ്രതിയായ സഞ്ജയനെ കാപ്പ നിയമപ്രകാരം ജയിലടച്ചു

തിരുവനന്തപുരം: കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ തട്ടിക്കൊണ്ടുപോകൽ, അടിപിടി കേസുകളിൽ പ്രതിയായ...
Telegram
WhatsApp