
കൊല്ലം: ഷാർജയിൽ ഒന്നര വയസ്സുകാരി മകളെയും യുവതിയെയും തൂങ്ങി മരിച്ചത് ഭർത്താവിന്റെ പീഡനമൂലമെന്ന് വിപഞ്ചികയുടെ കുടുംബം. വിപഞ്ചിക വിവാഹ ബന്ധം വേർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും ഭർതൃപീഡനത്തെ തുടർന്നാണ് വിപഞ്ചിക ആത്മഹത്യ ചെയ്‌തതെന്നും കുടുംബം ആരോപിച്ചു.
കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനിൽ വിപഞ്ചിക മണിയൻ (33), മകൾ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അൽ നഹ്ദയിലെ താമസസ്ഥലത്ത് കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടത്. വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പും പുറത്ത്. വിവാഹം ആഢംബരമായി നടത്തിയില്ലെന്ന് പറഞ്ഞാണ് പീഡനം തുടങ്ങിയതെന്നും സ്ത്രീധനം കുറഞ്ഞതിൻ്റെ പേരിൽ പിഡിപ്പിച്ചുവെന്നും കാർ നൽകിയില്ല സ്ത്രീധനം കുറഞ്ഞുപോയി എന്ന് പറഞ്ഞ് കൊല്ലാക്കൊല ചെയ്യുകയായിരുന്നുവെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു.
മാത്രമല്ല ഭർതൃപിതാവ് അപമര്യാദയായി പെരുമാറിയെന്നും അത് ഭർത്താവിനോട് പറഞ്ഞപ്പോൾ അച്ഛന് കൂടി വേണ്ടിയാണ് കല്യാണം കഴിച്ചതെന്നായിരുന്നു മറുപടിയൊന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു. സംഭവത്തിൽ സംഭവത്തിൽ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ആരോപണങ്ങളുമായി മരിച്ച വിപഞ്ചികയുടെ അമ്മ ശൈലജ രംഗത്തെത്തി. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മകൾക്ക് നീതി കിട്ടണമെന്നും ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ നടപടി വേണമെന്നും അമ്മ ആവശ്യപ്പെട്ടു.







