
തിരുവനന്തപുരം: അനർട്ടിലെ അഴിമതി സി.ഇ.ഒ അന്വേഷിക്കുമെന്നത് പ്രഹസനമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്മാർട്ട് സിറ്റി, പിഎം കുസും, അട്ടപ്പാടിയിൽ പ്ലാൻറ് സ്ഥാപിച്ച പദ്ധതി എന്നിവയിൽ വൻ ക്രമക്കേട് നടന്നെന്നാണ് ആരോപണം. പദ്ധതിയുമായി ബന്ധപ്പെട്ട് 100 കോടിയിലധികം അഴിമതി നടന്നു.
അഴിമതി ആരോപണത്തിൽ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചാൽ തെളിവുകൾ അന്വേഷണ കമ്മിഷനു മുന്നിൽ ഹാജരാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാത്രമല്ല അനർട്ടിൻ്റെ ഇടപാടുകളിൽ ഫോറൻസിക് ഓഡിറ്റിങ്ങിന് വകുപ്പ് മന്ത്രി തയ്യാറാണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
നിയമസഭാ രേഖകൾ സഹിതമുള്ള തെളിവുകൾ പുറത്തുവന്നിട്ടും അനെർട്ട് സിഇഒ നരേന്ദ്രനാഥ് വേലൂരി അതേസ്ഥാനത്ത് തുടരുകയാണ്. കൂടാതെ മന്ത്രി കെ കൃഷ്ണൻകുട്ടി പ്രഖ്യാപിച്ച അന്വേഷണവും എങ്ങുമെത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.







