
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ആരോപണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ കൃത്യ സമയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. കണ്ണൂര്‍ സ്വദേശി 53 വയസ്സുകാരന്‍ ശ്രീഹരി മരിച്ചത് കൃത്യസമയത്ത് ചികിത്സ കിട്ടതുകൊണ്ടാണെന്നാണ് ഉയരുന്ന ആരോപണം.
കഴിഞ്ഞമാസം 19നാണ് ശ്രീഹരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ശ്രീഹരിയെ ആശുപ്രതിയിൽ എത്തിച്ചത്. എന്നാൽ രോഗിയ്ക്ക് കൃത്യ സമയത്ത് ചികിത്സ നല്‍കിയില്ലെന്നും രോഗി തറയില്‍ കിടന്നിട്ടും ആശുപത്രി അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നുമാണ് ആരോപണം.
ഇന്ന് പുലര്‍ച്ചെയാണ് ശ്രീഹരി മരണത്തിനു കീഴടങ്ങിയത്. എന്നാല്‍ ആരോപണങ്ങള്‍ തള്ളി ആശുപത്രി അധികൃതര്‍ രംഗത്ത് വന്നു. രോഗിക്ക് കൃത്യസമയത്ത് തന്നെ ചികിത്സ നല്‍കിയിരുന്നുവെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.







