spot_imgspot_imgspot_img

ഐ എൻ എൽ മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖിന്റെ നേതൃത്വത്തിൽ നേതാക്കൾ മുസ്ലിം ലീഗിലേക്ക്

Date:

തിരുവനന്തപുരം:ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. ജെ. തംറൂഖിന്റെ നേതൃത്വത്തിൽ ഐ എൻ എൽ നേതാക്കളും പ്രവർത്തകരും മുസ്ലിം ലീഗിൽ ചേർന്നുപ്രവർത്തിക്കാൻ തീരുമാനിച്ചു. ഇന്ന് വൈകുന്നേരം YMCA യിൽ വച്ചുനടക്കുന്ന പരിപാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം മെമ്പർഷിപ്നൽകി സ്വീകരിക്കും. ഐ എൻ എല്ലിന്റെ സി പി എമ്മിനോടുള്ള അമിതമായ വിധേയത്വവും സിപിഎം അനുവർത്തിക്കുന്ന സംഘപരിവാർ അനുകൂല നിലപാടിലും പ്രതിക്ഷേധിച്ചാണ് നേതാക്കളും പ്രവർത്തകരും ഐ എൻ എൽ വിടുന്നതെന്നാണ് റിപ്പോർട്ട്‌.

ഐ എൻ എൽ തിരുവനന്തപുരം ജില്ലാ മുൻ പ്രസിഡന്റും എൽ ഡി എഫ് വക്താവുമായിരുന്ന എം ബഷറുള്ള, മുൻ ജില്ലാ ജനറൽ സെക്രട്ടറിയും മുൻ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പേഴ്‌സണൽ സ്റ്റാഫും ആയിരുന്ന ബുഹാരി മന്നാനി, ജില്ലാ വൈസ് പ്രസിഡന്റ് ഹിദായത്ത് ബീമാപ്പള്ളി, ജില്ലാ സെക്രട്ടറി താജുദീൻ, നാഷണൽ വിമൺസ് ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്നനജുമുന്നിസ, ജില്ലാ ജനറൽ സെക്രട്ടറി വി എസ് സുമ, നാഷണൽ ദളിത് ലീഗ് പ്രസിഡന്റായിരുന്ന കാച്ചാണി അജിത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ മുസ്ലിം ലീഗിൽ ചേരുന്നത്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp