
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. യുവനടിയുടെ പീഡന പരാതിയിലാണ് രഞ്ജിത്തിനെ റിമാൻഡ് ചെയ്തത്. മജിസ്ട്രേറ്റിന്‍റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റും. യുവനടിയെ സെറ്റിൽ ആക്രമിച്ച കേസിൽ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ തീരുമാനം. കേസിനെ നിയമപരമായി നേരിടുമെന്നും പരാതി വ്യാജമാണെന്നും രഞ്ജിത്ത് പ്രതികരിച്ചു.
രണ്ട് മാസം മുന്‍പാണ് യുവനടി രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ ഒരാഴ്ചയായി രഞ്ജിത്ത് പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി. പീഡനശ്രമത്തിനിടെ പുറത്തേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നെന്നും തുടര്‍ന്ന് സഹപ്രവര്‍ത്തകരോട് കാര്യം പറഞ്ഞെന്നും യുവതി പറയുന്നു.







