
ആലപ്പുഴ: മന്ത്രി എം ലിജുവിനെതിരെ കായംകുളം മുന്‍ എംഎല്‍എ യു പ്രതിഭ. എം ലിജു ജയിച്ചത് ശരിയായ മാർഗത്തിൽ അല്ലെന്നും തിരഞ്ഞെടുപ്പ് കാലത്ത് തന്നെ വില്ലത്തിയാക്കിയെന്നും യു പ്രതിഭ പറഞ്ഞു. മാത്രമല്ല ലിജു കരഞ്ഞ് വോട്ട് വാങ്ങിയെന്നും യു പ്രതിഭ ആരോപിച്ചു.
ലിജുവിന് അനുകൂലമായി വലിയ രീതിയില്‍ സഹതാപ തരംഗമുണ്ടായി. മകനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉടൻ മറുപടി നൽകുമെന്നും യു പ്രതിഭ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. താൻ കരഞ്ഞത് വോട്ടിനു വേണ്ടി ആയിരുന്നില്ല. കരഞ്ഞല്ല വോട്ട് വാങ്ങേണ്ടതെന്നും പ്രതിഭ പറഞ്ഞു.
എനിക്കെതിരെ ധാരാളം കള്ളപ്രചാരണങ്ങള്‍ നടത്തി. പ്രതിഭ രണ്ട് തവണ ജയിച്ചല്ലോ എന്ന് പറഞ്ഞ് വോട്ട് തേടി. തനിക്ക് ഒരു തവണ അവസരം നല്‍കണമെന്നാണ് എം ലിജു പ്രചാരണ വേളയില്‍ പറഞ്ഞത്. ഇത് കേട്ട ജനങ്ങൾ മാറി ചിന്തിച്ചുവെന്നും പ്രതിഭ ചൂണ്ടിക്കാട്ടി.
ഒരു തിരഞ്ഞെടുപ്പിൽ ഒരു സ്ത്രീയെ പറയാവുന്നതിന്റെ മാക്സിമം മുഖമില്ലാത്തവരും മുഖമുള്ളവരും തനിക്കെതിരെ പറഞ്ഞിട്ടുണ്ട്. അനാവശ്യങ്ങൾ എല്ലാം താൻ കേട്ടിട്ടുണ്ട് , അതിനൊക്കെ ഉചിതമായ സമയത്ത് മറുപടി നൽകും. നാട്ടിലെ പുതിയ തലമുറക്ക് വഴി കാട്ടാൻ ലിജുവിന്റെ വകുപ്പിന് കഴിയട്ടെയെന്നും പ്രതിഭ പറഞ്ഞു.







