spot_imgspot_img

തിരുവനന്തപുരത്ത് പരിശോധന ശക്തമാക്കി എക്സൈസ്

Date:

തിരുവനന്തപുരം: പരിശോധനകൾ ശക്തമാക്കി തിരുവനന്തപുരം ജില്ലാ എ‌ക്സൈസ് സംഘം. പുതുവത്സരാഘോഷത്തിന്റെ മറവിൽ സ്പിരിറ്റ്‌ കടത്തും വ്യാജ മദ്യനിർമാണം, ലഹരിമരുന്നുകളുടെ വിൽപന കടത്ത് എന്നിവ തടയുന്നതിനാണ് പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്. ദിവസേനയുള്ള പരിശോധനകൾ നടക്കുന്നുണ്ട്. എന്നാൽ അതിനൊപ്പം 9 മുതൽ ആരംഭിച്ച സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവും ജില്ലയിൽ തുടരുകയാണ്.

സ്പെഷ്യൽ ഡ്രൈവ് അടുത്ത മാസം 4 വരെ തുടരുമെന്നാണ് റിപ്പോർട്ട്‌. എക്സൈസ് ജില്ലാ ആസ്‌ഥാനത്ത് ലഹരിക്കടത്ത് തടയാനും പരിശോധനകൾ ഏകോപിപ്പിക്കാനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ബാർ ഹോട്ടലുകൾ, ബീയർ പാർലറുകൾ, ആയുർവേദ വൈദ്യശാലകൾ, കള്ളുഷാപ്പുകൾ എന്നിവയുടെ പ്രവർത്തനം നിരീക്ഷിക്കാനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തി.

24 മണിക്കൂറും സ്ട്രൈക്കിങ് ഫോഴ്സ് യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്.ജില്ലയെ രണ്ടു മേഖലകളിലായി തിരിച്ചാണ് യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. മാത്രമല്ല അതിർത്തി വഴിയുള്ള കടത്ത് തടയാനായി വാഹന പരിശോധന കർശനമാക്കുകയും അതിർത്തികളിലും പട്രോളിങ് ശക്തമാക്കുകയും ചെയ്തു. അതോടൊപ്പം ഹൈവേകൾ കേന്ദ്രീകരിച്ചും പ്രത്യേക പോയിന്റുകളിലും പരിശോധനകൾ നടത്തുന്നുണ്ട്. മറ്റു സംസ്‌ഥാനങ്ങളുമായി അതിർത്തി പങ്കെടുക്കുന്ന പ്രദേശങ്ങളിൽ പ്രത്യേക പരിശോധനകളും സ്ക്വാഡുകളുടെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മണ്ണ് മൂടിയ കടൽ; മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ എന്ത് ചെയ്യും?

മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ ദുരിത ജീവിതം വാർത്തയാകാത്ത ഏതെങ്കിലും ഒരു മാസം ഉണ്ടോ...

തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു. വിഴിഞ്ഞത്താണ്...

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ ഫാറ്റി ലിവർ ക്ലിനിക്ക് സജ്ജം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളിൽ ആദ്യമായി ഫാറ്റി ലിവർ ക്ലിനിക്കുകൾ സജ്ജമായി വരുന്നതായി...

തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരൻ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നടപടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരൻ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നടപടി....
Telegram
WhatsApp