
തിരുവനന്തപുരം: മലയാള മനോരമ പോത്തൻകോട് ലേഖകനായിരുന്ന നെടുമങ്ങാട് ആനാട് ‘കൗസ്തുഭ’ത്തിൽ ജി.നന്ദകുമാറിന്റെ (52) പൊതുദർശനം നാളെ രാവിലെ ഏഴു മണി മുതൽ എട്ട് വരെ പോത്തൻകോട് മിനി സിവിൽ സ്‌റ്റേഷനിൽ നടക്കും. തുടർന്ന് വിളപ്പിൽശാല പുന്നശ്ശേരി മിന്നാരത്തിലെ ചടങ്ങുകൾക്ക് ശേഷം സംസ്‌കാരം 12.30 ന് കാട്ടാക്കട മാറനല്ലൂർ പഞ്ചായത്ത് ശ്മശാനത്തിൽ.
ഇന്ന് വൈകുന്നേരം 4:30 ഓടെയാണ് അന്ത്യം സംഭവിച്ചത്. സെപ്റ്റംബർ 30 ന് ബെംഗളൂരുവിലെ സത്യസായി ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ഇന്ന് വിദഗ്ധ പരിശോധനയ്ക്കു ശേഷം ബന്ധുക്കൾക്കൊപ്പം നാട്ടിലേക്കു മടങ്ങുന്നതിനിടയിൽ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് സേലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 12 വർഷമായി മലയാള മനോരമയുടെ വാർത്താ പ്രതിനിധിയാണ്. തിരുവനന്തപുരം, പോത്തൻകോട് ബ്യൂറോകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാതൃഭൂമിയിലും, മംഗളത്തിലും പ്രവർത്തിച്ചിരുന്നു.
ഭാര്യ : ആർ.ഷീന(കെൽട്രോൺ, കരകുളം). മകൻ : എൻ.ശ്രീഹരി (തോന്നയ്ക്കൽ എജെ കോളജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥി) പരേതനായ എം.ഗോപാലപിള്ള എ.ഭഗവതി അമ്മ ദമ്പതികളുടെ മകനാണ്.







