
ഡൽഹി: വനിതാ സംവരണ ബിൽ ഈ പാർലമെന്റ് സമ്മേളനത്തിൽ യാഥാർഥ്യമാക്കുമെന്ന് പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രിൽ 16,17,18 തീയതികളിലാണ് സമ്മേളനം നടക്കുക. വ്യാഴാഴ്ച തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വനിതാ സംവരണത്തിൽ രാജ്യം ഒറ്റക്കെട്ടാണ്. നാരി ശക്തിക്ക് വേണ്ടി ഈ തീരുമാനം സമർപ്പിക്കുന്നു. വനിതാ കേന്ദ്രീകൃതമായ വികസനമാണ് രാജ്യത്ത് ലക്ഷ്യം വയ്ക്കുന്നതെന്നും മോദി പറഞ്ഞു. ദശാബ്ദങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിടാൻ സമയമായെന്നും രാജ്യം പുതിയ ചരിത്രം സൃഷ്ടിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ പോവുകയാണെന്നും മോദി പറഞ്ഞു.
സ്ത്രീകൾ ഭരണകൂടത്തിന്റെ അവിഭാജ്യ ഘടകമായി മാറണമെന്നും അവരുടെ പങ്കാളിത്തം ജനാധിപത്യത്തിന് കൂടുതൽ കരുത്ത് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് 2029 ഓടെ നടപ്പിലാക്കണം. പാർലമെന്റിൽ വിശദമായ ചർച്ച നടക്കും. സ്വപ്നങ്ങൾക്ക് പുതിയ ചിറക് നൽകാനാണ് ശ്രമിക്കുന്നത്. സ്ത്രീകൾ ജനാധിപത്യത്തിന്റെ ശക്തമായ തൂണുകളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
21 നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2023ൽ രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായാണ് പാർലമെന്റ് വനിതാ സംവരണ ബില്ല് പാസാക്കിയത്. 2023ലെ മാതൃകയിൽ ഇത്തവണയും ബില്ല് ഒറ്റക്കെട്ടായി പാസാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.







